തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചയ്ക്ക തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വേണ്ടിവന്നാല്‍ അങ്ങോട്ടു പോയി ചര്‍ച്ച നടത്തും. സമുദായ സംഘടനകളോട് ശത്രുതയില്ലെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ് എന്‍എസ്എസ്. എന്‍എസ്എസിനോട് നിഴല്‍ യുദ്ധം വേണ്ടെന്നും നേരിട്ട് യുദ്ധം ചെയ്യാനുമാണ് കോടിയേരി വെല്ലുവിളിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മയപ്പെടുത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയാണ് എന്‍എസ്എസ് എന്നത് തന്നെയാണ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തുന്നതിലേക്ക് സിപിഎമ്മിനെ എത്തിച്ചത് എന്നാണ് വിലയിരുത്തല്‍.
കാസര്‍കോട്ടത്തെ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയാണെന്ന സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്റെ ഭാര്യയും മകളും പറഞ്ഞതിനെയും കോടിയേരി ബാലകൃഷണന് തള്ളി. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യയോടെ ഭര്‍ത്താവ് പീതാംബരന് പറഞ്ഞതായിരിക്കാമെന്നാണ് കോടിയേരിയുടെ വിശദീകരണം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നായിരുന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞത്.
പീതാംബരന് ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന് പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: