മൂലമറ്റം: കൃഷിഭവനുകളില്‍ കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് ഇന്നലെയും തുടര്‍ന്നു. ഇതോടെ ലോട്ടറി അടിച്ചത് സംസ്ഥാന സര്‍ക്കാരിന്.
വസ്തു നികുതി ഇനത്തില്‍ കോടികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സര്‍ക്കാരിലേക്ക് എത്തിയത്. മിക്ക വില്ലേജ് ഓഫീസുകളിലും പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള പ്രവൃത്തി ദിവസങ്ങളില്‍ ശരാശരി 50,000 രൂപയോളം വസ്തു നികുതിയായി ലഭിച്ചു. കേരളത്തില്‍ ആകെയുള്ള 1553 വില്ലേജ് ഓഫീസുകള്‍ വഴി 18 മുതല്‍ 25 കോടി രൂപ വരെ വസ്തു നികുതി ഇനത്തില്‍ ലഭിച്ചതായാണ് പ്രാഥമിക വിവരം. ഉറങ്ങിക്കിടന്നിരുന്ന കൃഷിഭവനുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏറെ സജീവമായിരുന്നു. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രത്യേക നിബന്ധനയില്ലെങ്കിലും 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ നികുതി അടച്ചതിന്റെ രസീത് പണം ലഭിക്കുന്നതിന് ആവശ്യമാണ്.
പ്രധാനമന്ത്രിയുടെ പദ്ധതി നിരുത്സാഹപ്പെടുത്തുവാനുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായി. മൂവാറ്റുപുഴ മാറാടിയില്‍ പദ്ധതിയില്‍ ചേരുവാന്‍ എത്തിയ സ്ത്രീയോട് പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളതിനാല്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ് മടക്കി അയച്ച സംഭവമുണ്ടായി. കൃഷിഭവന്റെ സമീപമുള്ള ഫോട്ടോസ്റ്റാറ്റ് കടകളിലും നല്ല തിരക്കായിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. പദ്ധതിയോട് ഏറെ താല്‍പ്പര്യത്തോടെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നത് എന്നതിന് സാക്ഷ്യമാകുകയാണ് കൃഷിഭവനുകളിലെ തിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: