കൊച്ചി: ഒരു ഉല്‍പ്പന്നത്തിന്റെ പേരല്ല ബ്രാന്ഡെന്നും അതിനപ്പുറം അതിലൊരു സാമൂഹ്യ സന്ദേശം ഉണ്ടായിരിക്കണമെന്നും അമിതാഭ് ബച്ചന്. തന്റെ പേരിനൊപ്പമുള്ള ബച്ചന്, അച്ഛനുണ്ടാക്കിയ ബ്രാന്‍ഡ് നെയിമാണെന്നും അതിനു പിന്നില്‍ സാമൂഹ്യ സന്ദേശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര അഡ്വര്‍ട്ടൈസേഴ്സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു. ബച്ചന്.
എന്റെ അച്ഛന് ഹരിവംശ് റായ് ബച്ചന്, ശ്രീവാസ്തവ എന്ന ജാതിയിലാണ് പിറന്നത്. ഉത്തര്‍പ്രദേശില്‍ നിലനിന്ന ജാതികള്‍ തമ്മിലുള്ള അകല്‍ച്ചയും പ്രശ്നവും സമൂഹത്തില്‍നിന്ന് മാറണമെന്ന് അച്ഛന് ആഗ്രഹിച്ചു. അതിന്റെ ഭാഗമായി ശ്രീവാസ്തവ എന്ന പേരിലെ ഭാഗം നീക്കി, ബച്ചന് എന്നാക്കി. കവിയും അധ്യാപകനുമൊക്കെയായ അദ്ദേഹം ബച്ചന് എന്ന പേരിലാണ് അറിയപ്പെട്ടത്. അത് എനിക്കും കിട്ടി. അച്ഛന്റെ ബച്ചന് ജാതിക്കെതിരേയുള്ള സാമൂഹ്യ സന്ദേശമാണ് നല്‍കിയത്. ഇങ്ങനെയാവണം ഓരോ ബ്രാന്‍ഡിങ്ങും. അതിന്റെ ധാര്‍മികത അങ്ങനെയാകണം.
എന്റെ ശബ്ദവും മുഖവും പരസ്യങ്ങള്‍ക്ക് വിനിയോഗിക്കുമ്പോള്‍ ഞാന്‍ ആ ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകള്‍ പറയുകയാണ്. പക്ഷേ, ഞാന്‍ മദ്യത്തിന്റേയും സിഗററ്റിന്റേയും പരസ്യങ്ങള്‍ക്ക് പോകാറില്ല. സ്വച്ഛ് ഭാരത് പോലുള്ളവയുടെ പരസ്യങ്ങള്‍ക്ക് പോകുന്നത് അതൊരു സാമൂഹ്യകാര്യം ആയതുകൊണ്ടുകൂടിയാണ്. അതിപ്രശസ്തര്‍ പരസ്യങ്ങള്‍ പറഞ്ഞാല്‍ നേട്ടമുണ്ടോ എന്നു തോന്നാം. എന്നാല്‍, പോളിയോ പരസ്യം കണ്ട് കുട്ടിക്ക് മരുന്നുകൊടുക്കാന്‍ കൊണ്ടുവന്ന ഗ്രാമീണ പറഞ്ഞു, അമിതാഭ് ബച്ചന് പറഞ്ഞതുകൊണ്ടാണ് ചെയ്തതെന്ന്. അത്തരം ബ്രാന്‍ഡിങ്ങ് ധര്മത്തില് അധിഷ്ഠിതമാണ്, ബച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: