പെരിയ: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛന് കൃഷ്ണന് ഹൈക്കോടതിയെ സമീപിക്കുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. നിലവിലുള്ള പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊലയ്ക്കു പിന്നില്‍ കൂടുതല്‍ പേര് ഉണ്ടെന്നാണ് കൃഷ്ണന്റെ ആരോപണം. കൊലയ്ക്കു പിന്നില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ അച്ഛന് ആരോപിച്ചു. സിപിഎം പാര്‍ട്ടി ഓഫീസ് കല്ലെറിഞ്ഞ സംഭവത്തില്‍ ഇതിനു പിന്നിലുള്ളവരുടെ കാലുകള്‍ വെട്ടിമാറ്റണമെന്ന് എംഎല്‍എ പറഞ്ഞിരുന്നതായി ശരത്തിന്റെ അച്ഛന് ആരോപിച്ചു.
എംഎല്‍എ അറിയാതെ ഈ കൃത്യം നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: