പത്തനംതിട്ട : കാസര്‍ഗോഡ് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കുവേണ്ടി പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതികള്‍ക്ക് കേസ് നടത്തുന്നതിനും കുടംബാംഗങ്ങള്‍ക്കും പാര്‍ട്ടിയില്‍ നിന്നും ഒരു സഹായവും ലഭിക്കില്ല.
പ്രതികളുടെ കുടുംബത്തിന് ആരെങ്കിലും സഹായം നല്കിയിട്ടുണ്ടെങ്കില് അത് വ്യക്തിപരമായ തീരുമാന പ്രകാരം ആയിരിക്കുമെന്നും കോടിയേരി അറിയിച്ചു.
നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞാല്‍ കേരള പോലീസിനെ പിരിച്ചു വിടണോയെന്നും കോടിയേരി ചോദിച്ചു. ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ആവശ്യത്തെ തള്ളിയായിരുന്നു കോടിയേരിയുടെ ചോദ്യം.
അതേസമയം പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും പാര്‍ട്ടിക്കെതിരെ ആരോപണം ഉയര്‍ത്തിയത് ഭര്‍ത്താവ് അറസ്റ്റിലായ വിഷമത്തില്‍ ആയിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസില്‍ പീതാംബരന് അറസ്റ്റിലായതിനെ തുടര്‍ന്ന് പാര്‍ട്ടി അറിയാതെ പീതാംബരന് കൊലപാതകം നടത്തില്ലെന്നാണ് മഞ്ജുവും മകള്‍ ദേവികയും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: