ശ്രീനഗര്‍: പുല്‍വാമയില്‍ 40 ജവാന്മാര് കൊല്ലപ്പെട്ട ആക്രമണത്തിന് സമാനമായ ആക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദ് വീണ്ടും തയാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. 48 മണിക്കൂറില്‍ സൈനിക വാഹനവ്യൂഹം ആക്രമിക്കാനാണ് ജയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കശ്മീരിലും പരിസരങ്ങളിലും സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തന്‍സിം എന്ന തീവ്രവാദ സംഘടനയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള സ്കോര്‍പ്പിയോയില്‍ ജമ്മുവിലെ ചൗകിബാല്, തങ്ദാര്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് പദ്ധതി.
അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സൈനികരെ കൊണ്ടുപോകുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം. കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ് ഭടന്മാരെ ഒരുമിച്ചായിരിക്കും ഇനി വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. ഈസമയങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സൈനികര്‍ക്കുള്ള ഇടത്താവളങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യും.
പുല്‍വാമയില്‍ നാല്പത് ജവാന്മാര് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് മാസങ്ങളെടുത്താണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്. പുല്‍വാമക്ക് സമീപം ഭീകര കേന്ദ്രത്തിലെത്തിച്ചതിനു ശേഷമായിരുന്നു ബോംബ് നിര്‍മ്മിച്ചത്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോംബിന്റെ എല്ലാ ഘടകങ്ങളും കൂട്ടിയോജിപ്പിച്ചതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: