വാഷിങ്ടണ്‍: ബ്രിട്ടനിലേക്ക് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഐഎസ് യുവതിയെ കാലുകുത്താന്‍ സമ്മതിക്കാതെ തിരികെ അയച്ചതിന് പിന്നാലെ അമേരിക്കയും ഐഎസ് യുവതിയെ മടക്കി അയച്ചു. ഇരുപതാം വയസില്‍ അമേരിക്കയിലെ വസതിയില്‍ നിന്നും പുറപ്പെട്ട് സിറിയയില്‍ ചേക്കേറിയ ഹുഡ മുത്താന എന്ന യുവതിയെയാണ് അമേരിക്കയിലേക്ക് തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
2014-ല്‍ സിറിയയിലെ ഐസിസ് ക്യാമ്പില്‍ ചേക്കേറിയ ഹുഡ മുത്താന അവിടെ ചെന്ന് മാതൃരാജ്യത്തിനെതിരെ കൊലവിളി നടത്തി മൂന്ന് ഭീകരന്മാരെ വിവാഹം ചെയ്തു. ഒരു ആണ് കുഞ്ഞും ജനിച്ചു. എന്നാല്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം.
ശക്തി ക്ഷയിച്ച് ഐസിസ് താവളങ്ങള്‍ ഒന്നൊന്നായി സൈന്യം പിടിച്ചെടുത്തതോടെയാണ്. ഐസിസിലേക്ക് ചേക്കേറിയ പെണ്‍കുട്ടികള്‍ മാതൃരാജ്യത്തെ തേടുന്നത്. എന്നാല്‍ അമേരിക്കയിലേക്ക് ഇനി കാലു കുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റായ ട്രംപ്. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് ട്വിറ്ററിലൂടെ നല്‍കിയിരിക്കുകയാണ്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തി പൗരന്മാരുടെ ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം മറികടന്നാണ് ട്രംപിന്റെ ഈ നടപടി. 2014ലാണ് ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടയായി ഹുഡ മുത്താന സിറിയയിലേക്ക് പറന്നത്. അവിടെ എത്തിയയുടനെ അമേരിക്കന്‍ പാസ്പോര്‍ട്ട് കത്തിക്കുന്ന വീഡിയോയും ഇവര്‍ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ദിവസം ബ്രീട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ഷമീമ ബീഗം എന്ന സ്ത്രീയ്ക്കും ഇതേ അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഷമീമയുടെ ആഗ്രഹത്തിനോട് ബ്രിട്ടന് പ്രതികരിച്ചത്. രാജ്യത്തെ മറന്ന് മതഭീകരന്മാരോടൊപ്പം പോയവര്‍ക്ക് മാപ്പില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഈ രാജ്യങ്ങള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: