ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് സര്‍വ്വെ ഫലം. ടൈംസ് ഒഫ് ഇന്ത്യ ദിനപത്രം നടത്തിയ മെഗാസര്വേയലാണ് ഇക്കാര്യമുള്ളത്. ഫെബ്രുവരി 11മുതല്‍ 20 വരെ നടത്തിയ സര്‍വേയില്‍ രണ്ടുലക്ഷം പേരാണ് പങ്കെടുത്തത്.
പാവങ്ങള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണം ലഭിച്ചു എന്നതാണ് സര്‍ക്കാരിന്റെ നേട്ടമായി കൂടുതല്‍ പേരും കണക്കാക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കലാവും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 40.2 ശതമാനംപേരും അഭിപ്രായപ്പെട്ടത്.
സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരാണ് മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ തിരിച്ചുവരുമെന്ന് പ്രവചിച്ചത്. 9.25 ശതമാനം പേര് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി വരുമെന്ന് പ്രവചിച്ചു. അതേസമയം മോദിയെ കൂടാതെയുള്ള എന്‍ഡിഎ വരുമെന്ന പ്രവചിച്ചത് 4.25 ശതമാനം പേരാണ്. 3.47 ശതമാനം പേര് മഹാസഖ്യം അധികാരത്തില്‍ വരുമെന്ന അഭിപ്രായക്കാരാണ്.
ആരായിരിക്കും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 83.89 ശതമാനം പേര് നരേന്ദ്രമോദി എന്നഭിപ്രായപ്പെട്ടപ്പോള്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത് 8.33 ശതമാനം പേര്. മമതയെ പ്രവചിച്ചത് 1.44 ശതമാനം പേരാണെങ്കില്‍ മായാവതിക്ക് 0.43 ശതമാനം പേരെ സാദ്ധ്യത കാണുന്നുള്ളു. മറ്റരെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് കരുതുന്നത് 5.92 ശതമാനം പേരാണ്.
മോദി സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലത് എന്നഭിപ്രായപ്പെടുന്നത് 59.5 ശതമാനം പേരാണ്. 22.29 ശതമാനം പേര്‍ക്ക് നല്ലതാണെന്ന അഭിപ്രായമാണ്. മോശമാണെന്ന അഭിപ്രായം 9.94 ശതമാനം പേര്‍ക്കും ശരാശരിയാണെന്ന നിലപാട് 8.25 ശതമാനം പേര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: