ന്യൂദല്‍ഹി: പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ വാദ്രയെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിനായി നിയോഗിച്ച സെക്രട്ടറി കുമാര്‍ ആശിഷിനെ കോണ്‍ഗ്രസ് നീക്കി.
2005ല്‍ ബിഹാറില്‍ നടന്ന ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജനതാദള്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമൂഹമാധ്യമങ്ങളും നിയമനത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നടപടി.
ആശിഷിനെ നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. വിവാദമുണ്ടായതിനാലാണ് നടപടിയെടുത്തതെങ്കിലും പ്രിയങ്കയെ മഹത്വവല്ക്കരിക്കാന് സംഭവം പാര്‍ട്ടി ഉപയോഗിക്കുന്നുണ്ട്.
കളങ്കിതനായ നേതാവിനെ പുറത്താക്കിയത് പ്രിയങ്ക ആവശ്യപ്പെട്ടത് പ്രകാരമാണെന്നാണ് പ്രചാരണം. ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശിലേക്ക് ആശിഷ് ഉള്‍പ്പെടെ ആറ് സെക്രട്ടറിമാരെ പാര്‍ട്ടി നിയമിച്ചത്. ഇയാള്‍ക്ക് പകരം സച്ചിന് നായ്ക്കിനെ നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: