തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണത്തിനായി പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ (ഫെറ്റോ) ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് അഞ്ച് വര്‍ഷതത്വം പാലിച്ച് കൊണ്ട് 2019 ജൂലായ് ഒന്നു മുതല്‍ പുതിയ ശമ്പളപരിഷ്കരണം നടപ്പില്‍ വരുത്തേണ്ടതാണ്. അതിന് നാലു മാസം മാത്രമാണ് ബാക്കിയുള്ളത്.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്നു പറഞ്ഞ് ഉത്തരവിറക്കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അത് പ്രാബല്യത്തിലായില്ല. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്നുള്ള വാക്ക് പാലിക്കുവാനും സര്‍ക്കാര്‍ തയാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് മാര്‍ച്ചെന്ന് ഫെറ്റോ ഭാരവാഹികള്‍ അറിയിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: