സിയോള്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദക്ഷിണ കോറിയയില്‍ ഉജ്വല വരവേല്‍പ്പ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സിയോളിലെത്തിയ മോദിക്ക് വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം നല്കി. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും വിമാനത്താവളത്തിലെത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് മോദി ഇന്ത്യക്കാരുടെ ആശംസകള്‍ സ്വീകരിക്കാനും അവരുമായി സംവദിക്കാനും തയാറായി.
സോളിലെ യോണ്സീ സര്‍വകലാശാലയില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ നരേന്ദ്ര മോദിയും ദക്ഷിണ കോറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. മഹാത്മജിയുടെ ആദര്‍ശമാണ് ഇന്ത്യയുടെ കരുത്തെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഈ ആദര്‍ശത്തിന്റെ കരുത്തില്‍ ഊന്നിയാണ് ഇന്ത്യ ഭീകരതയും കാലവസ്ഥാ വ്യതിയാനവും പോലുള്ള വെല്ലുവിളികളെ നേരിടുന്നത്. മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം ആചരിക്കുന്ന ഘട്ടത്തില്‍ ഈ ചടങ്ങിന് ഏറെ സവിശേഷതകളുണ്ട്, മോദി പറഞ്ഞു.
മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തിയ മോദി ഇന്ത്യ കൊറിയ ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. അയോധ്യയുമായി സഹോദര നഗര പദവി പങ്കിടുന്ന കൊറിയയിലെ ഗിംഹായ് നഗരത്തിന്റെ മേയര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ബോധി വൃക്ഷത്തൈ സമ്മാനിച്ചു. ഇന്ത്യ സാധ്യതകളുടെ രാജ്യമായെന്ന് ബിസിനസ് ഉച്ചകോടിയില്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: