പെരിയ: കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സിപിഎം തുടരുന്നു എന്നതിന്റെ തെളിവാണ് രണ്ട് യുവാക്കളുടെ കൊലപാതകമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ ഇഷ്ടപ്പെടുന്നവരെ ഉന്മൂലനം ചെയുന്ന സിപിഎം നയം ജനാധിപത്യത്തിന് നിരക്കാത്തതാണ്. ആരോപിക്കപ്പെടുന്ന ചെറിയ പ്രശ്നത്തെ കൊലപാതകത്തിലെത്തിക്കുന്ന സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ല. കൊലപാതകം നടത്താന്‍ തയാറുള്ളവരേയും കൊലയാളികളേയും സംരക്ഷിക്കുന്ന നിലപാടാണ് എന്നും സിപിഎം അനുവര്‍ത്തിക്കുന്നത്.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോളില്‍ ഇറങ്ങി നാട്ടില്‍ വിലസാന്‍ വേണ്ട പ്രോത്സാഹനവും സിപിഎം ഉണ്ടാക്കി കൊടുക്കുന്നു. വളരെ ആസൂത്രിതമായാണ് രണ്ട് യുവാക്കളെ വകവരുത്തിയത്. കൊലപാതക ദിവസവും തൊട്ട് മുമ്പത്തെ ദിവസവും ചുറ്റുപാടുമുള്ള വീടുകളിലെ വാഹനങ്ങളെല്ലാം തന്നെ മാറ്റിയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ വീടുകളിലൊന്നും വെളിച്ചമുണ്ടായിരുന്നില്ല. അക്രമവും അസഹിഷ്ണുതയും സിപിഎമ്മിന്റെ കൂടപ്പിറപ്പുകളാണ്.
സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ആര്‍എസ്എസുകാര്‍ക്കെതിരെ അക്രമം ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകള്‍ സിപിഎമ്മിന് അനുകൂലമായിരുന്നെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഓര്‍മിപ്പിച്ചു. ഇനിയെങ്കിലും കോണ്‍ഗ്രസിന് തിരിച്ചറിവ് ഉണ്ടാകണം. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗോപാലന് കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം, വനവാസി വികാസകേന്ദ്രം സംസ്ഥാന കായിക പ്രമുഖ് പി .കൃഷ്ണന് ഏച്ചിക്കാനം, കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹക് എം. തമ്പാന് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: