ജെല്സെന്കിര്ച്ചന്: ആവേശം നിറഞ്ഞൊഴുകിയ മത്സരത്തിലെ അവസാന അഞ്ചുമിനിറ്റിലെ രണ്ട് കിടിലന്‍ ഗോളുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാടകീയ വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക്്് ഷാല്‍ക്കെയെ തകര്‍ത്തെറിഞ്ഞു.
ആദ്യ പകുതിയില്‍ സിറ്റി 1-2 ന് പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ നികോളസ് ഒട്ടാമെന്‍ഡി രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് പുറത്തായതോടെ സിറ്റിയുടെ നില പരുങ്ങലിലായി. പന്നീട് പത്തുപേരുമായി പൊരുതിയ സിറ്റി പക്ഷെ ശക്തമായി തിരിച്ചുവന്നു. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ലിറോയ് സാനെയുടെ ഗോളില്‍ അവര്‍ സമനില നേടി. അവസാന മിനിറ്റില്‍ സ്റ്റര്‍ലിങ്ങിന്റെ മിന്നും ഗോളില്‍ വിജയം പിടിച്ചു.
ആദ്യ അരമണിക്കൂറില്‍ സിറ്റിയുടെ തേരോട്ടമായിരുന്നു. പതിനെട്ടാം മിനിറ്റില്‍ സെര്‍ജി അഗ്യൂറോ നേടിയ ഗോളില്‍ അവര്‍ മുന്നിലുമെത്തി. പക്ഷെ താമസിയാതെ ഷാല്‍ക്കെ മത്സരത്തില്‍ തിരിച്ചുവന്നു. വാറിന്റെ ( വീഡിയോ അസിസ്റ്റന്‍ഡ് റഫറി) ഇടപെടലില്‍ ലഭിച്ച രണ്ട് പെനാല്‍റ്റികള്‍ ഗോളിലേക്ക് തിരിച്ചുവിട്ട് നാബില്‍ ബെന്റ്റാലേബ് ഷാല്‍ക്കെയെ 2-1 ന് മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ മേല്‍ക്കൈയുമായി ഇറങ്ങിയ ഷാല്ക്കെയ്ക്ക്് പിന്നീട് ഗോളടിക്കാനായില്ല. തകര്‍ത്തുകളിച്ച സിറ്റി അവസാന നിമിഷങ്ങളില്‍ ഷാല്‍ക്കെയെ പിടിച്ചുനിര്‍ത്തി വിജയത്തിലേക്ക് പാഞ്ഞുകയറി.
അടുത്തമാസം 13 നാണ് രണ്ടാം പാദം. അന്ന് സിറ്റിക്ക് രണ്ട് പ്രമുഖരെ കൂടാതെ കളിക്കേണ്ടിവരും. മഞ്ഞകാര്‍ഡ് കണ്ട് ഫെര്നാന്ഡീഞ്ഞോയ്ക്കും ഒട്ടാമെന്‍ഡിക്കും രണ്ടാം പാദത്തില്‍ കളിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: