കല്യോട്ട് : കാസര്‍ഗോഡ് സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി മരണ വീടുകള്‍ സന്ദര്‍ശിച്ചാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാത്തിയത്.
കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ പിണറായി താത്പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍ഗോഡ് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തിയാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, പിണറായി വന്നാല്‍ പ്രദേശത്തെ ക്രമസമാധാനത്തെ ബാധിക്കുമോ എന്നാണ് സിപിഎം ജില്ലാ കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞത്.
സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാ സ്ഥാപനം, കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം എന്നിവയ്ക്കായാണ് മുഖ്യമന്ത്രി ജില്ലയില്‍ വെള്ളിയാഴ്ച എത്തുന്നുണ്ട്. ഇതോടൊപ്പം ശരത് ലാലിന്റേയും കൃപേഷിന്റേയും വീട് സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി പദ്ധതിയിട്ടത്. അതേസമയം കോലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: