കൊച്ചി: വേനല്‍ കടുത്തതോടെ വഴിയോരങ്ങളില്‍ പാനീയങ്ങള്‍ വില്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വഴിവക്കില്‍ വില്‍ക്കുന്ന പാനീയങ്ങള്‍ എത്രത്തോളം ശുദ്ധമാണെന്നതാണ് നഗരത്തിലെത്തുന്നവരുടെ ആശങ്ക. ഇവിടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കുടിവെള്ളമെന്ന പേരിലെത്തുന്ന 20ലിറ്റര്‍ ബോട്ടിലില്‍ വെള്ളം നിരക്കുന്നത് എവിടെ നിന്നാണെന്നത് കടയുടമകള്‍ക്ക് അവ്യക്തം.
ലേബലില്ലാതെ നിരവധി ബോട്ടിലുകളാണ് നഗരത്തിലെ ഹോട്ടലുകളിലും ചെറു തകട്ടുകടകളിലും എത്തുന്നത്. ലേബലില്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെ വിലാസവും ബിഐഎസ് മുദ്രയും നിര്‍ബന്ധമാണെന്നിരിക്കെയാണ് ഈ തട്ടിപ്പ. നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ റജിസ്ട്രേഷന് ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്പന നടത്താന്‍ അനുമതിയുള്ളൂ. കരിമ്പ് ജ്യൂസ് വില്പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.
കുലുക്കി സര്ബത്തുകടകളില് ഉപയോഗിക്കുന്ന ഐസ് ക്യൂബും നിര്മ്മിക്കുന്നതെവിടെയാണെന്ന് കച്ചവടക്കാര്‍ക്ക് അറിയില്ല. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധനകളില്ലെങ്കില്‍ നഗരത്തില്‍ അനധികൃത ജൂസ് പാര്‍ലറുകളും കൊള്ളലാഭത്തിനായി ചൂഷണം നടത്താനുള്ള സാധ്യതകളുമേറെയാണ്. ശുചിത്വമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമൂലം വയറിളക്കം ഛര്‍ദ്ദി മഞ്ഞപ്പിത്തം എന്നിവ ഉണ്ടാകാനിടയാകും.
ജ്യൂസ് പാര്‍ലറുകള്‍
പാലിക്കേïത്
$ ഫ്രഷ് ജ്യൂസിനൊപ്പും കൃത്രിമ നിറങ്ങള്‍
ഉപയോഗിക്കരുത്
$ ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കണം
$ ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍
ഉപയോഗിക്കാന്‍ പാടില്ല.
$ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കഴുകിയ ശേഷം
തൊലികളഞ്ഞ് ഉപയോഗിക്കണം
$ നേരത്തേ തയാറാക്കി വച്ച ജ്യൂസുകള്‍ വില്പന
നടത്തരുത്
$ തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍
ഉപയോഗിക്കരുത്
$ എഫ്എസ്എസ്എഐ റജിസ്ട്രേഷന് നമ്പര്‍
കടകളില്‍ പ്രദര്‍ശിപ്പിക്കണം
$ സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന
എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്ല് സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: