തിരുവനന്തപുരം: സിപിഎം തൊഴിലാളി യൂണിയന് സിഐടിയു ആഹ്വാനം ചെയ്ത കെഎസ്ആര്‍ടിസി ബസ്ഡേ വന്‍ പരാജയം. ബസ് ഡേ ആചരിച്ച് സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന് നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കളക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് ഉണ്ടായത്.
പ്രതിദിനം ഏഴു കോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു പ്രചരണം. എന്നാല്‍ ബസ്ഡേ ആചരിച്ച ദിവസം ലഭിച്ച കളക്ഷനാകട്ടെ വെറും 5.56 കോടി മാത്രം. ഒന്നര കോടിയുടെ കുറവ്. ടോമിന് തച്ചങ്കരിയുടെ കാലത്ത് ജനുവരി ഏഴിന് 8.54 കോടി ആയിരുന്നു കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ മികച്ച കളക്ഷന്‍.
തച്ചങ്കരി പോയതിനു ശേഷം പ്രതിദിനം ശരാശരി ഇരുപതുലക്ഷം മുതല്‍ അമ്പതുലക്ഷം രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുന്നുണ്ട്. അതായത്, പ്രതിമാസം പതിമൂന്നു കോടിയുടെ വരുമാന കുറവ്.
ബസ് ഡേ ആചരണത്തില്‍ 5.56 കോടി രൂപ ലഭിച്ചപ്പോള്‍ കഴിഞ്ഞ ബുധനാഴ്ച 6.05 കോടിയായിരുന്നു കളക്ഷന്‍. ബസ് ഡേ ആചരിച്ചപ്പോള്‍ കഴിഞ്ഞയാഴ്ചത്തേക്കാള്‍ ഒരു കോടിയുടെ കുറവുണ്ടായതും ശ്രദ്ധേയമാണ്. അതേസമയം, കോര്‍പ്പറേഷിനില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞാല്‍ പുതിയ എംഡി എം.പി. ദിനേശും കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്ന ഘട്ടമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: