ഇസ്ലാമബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ജമാ അത്ത് ഉദ്ദവ ഭീകരസംഘടയ്ക്ക് പാക്കിസ്ഥാന് നിരോധനം ഏര്‍പ്പെടുത്തി. ജമാ അത്ത് ഉദ്ദവയുടെ സഹ സംഘടനയായ ഫലേഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷനും ഇതോടൊപ്പം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പാക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാക് വിരുദ്ധ വികാരം ഉടലെടുത്തതിനെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പാക്കിസ്ഥാന്റെ ഈ നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്.
ജമാ അത്ത് ഉദ്ദവയ്ക്കും, ഫലേഹ് ഇ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തുന്നതായി പാക് ആഭ്യന്ത്ര മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേത്യത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്ഷ ഇ മുഹമ്മദിനും ജമാ അത്ത് ഉദ്ദവയ്ക്കും പാക് സൈന്യത്തിന്റേയും രാഷ്ട്രീയ നേതാക്കളുടേയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ജെയ്ഷയ്ക്ക് 2002ല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെ പാക്കിസ്ഥാന് ന്യായീകരിച്ചിരിക്കുന്നത്.
നിരോധനം ഏര്‍പ്പെടുത്തിയാലും ഈ സംഘടനകള്‍ക്ക് പേരുമാറ്റി പാക്കിസ്ഥാനില്‍ തന്നെ പ്രവര്‍ത്തനം തുടരാവുന്നതാണ്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ആരോപണങ്ങള്‍ ചെറുക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ നിരോധനം.
മുബൈ ഭീകരാക്രമണത്തില്‍ 165 പേരുടെ ജിവനെടുത്ത ലഷ്കര്‍ ഇ തോയ്ബയെ ജമാ അത്ത് ഉദ്ദവയാണ് സഹായിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയും ഹാഫിസ് സയ്യിദിനെതിരെ തെളിവുകള്‍ വരെ നല്‍കിയിട്ടും വീട്ടു തടങ്കലില്‍ ആയിരുന്ന സയ്യിദിനെ 2017ല്‍ പാക്കിസ്ഥാന് മോചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: