ന്യൂദല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന് കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വാദത്തിന് കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.
കേസിലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ കോടതി തയ്യാറാണ്. ആവശ്യമെങ്കില്‍ കേസ് മാറ്റിവെയ്ക്കാന്‍ സിബിഐക്ക് ആവശ്യപ്പെടാമെന്നും സൂപ്രീംകോടതി കേസ് നീട്ടിക്കൊണ്ട് അറിയിച്ചു.
ഏപ്രില്‍ ആദ്യ വാരമോ, അല്ലെങ്കില്‍ രണ്ടാം വാരമോ കേസില്‍ വാദം കേള്ക്കുന്നതാണെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. അതേസമയം ഹോളി അവധിക്ക് ശേഷം കേസ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന് വി. ഗിരി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: