ന്യൂദല്‍ഹി : പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ ഇ മുഹമ്മദ് ഭീകരസംഘടയില്‍ ഉള്‍പ്പെട്ടവര്‍ എന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സുരക്ഷ കര്‍ശ്ശനമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കശ്മീര്‍ സ്വദേശികളാണ് ഇരുവരും.
ഇതില്‍ ഷാഹ്നവാസ് അഹമ്മദ് കുല്‍ഗാം സ്വദേശിയും രണ്ടാമനായ അഖിബ് അഹമ്മദ് മാലിക് പുല്‍വാമ സ്വദേശിയുമാണ്. ജെയ്ഷയിലേക്ക് ആളുകളെ റിക്രൂട് ചെയ്യുന്നവരാണ് ഇരുവരുമെന്ന് സംശയമുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒപി സിങ് അറിയിച്ചു. ഇതില്‍ ഷാഹ്നവാസ് ഗ്രനേഡ് വിദഗ്ധനാണ്.
പശ്ചിമ ഉത്തര്‍പ്രദേശിലെ ദിയോബന്ദില്‍ നിന്നും ഭീകതര വിരുദ്ധ സ്ക്വാഡാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പക്കലില്‍ നിന്നും കൈത്തോക്കുകളും, ബുള്ളറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: