കാസര്‍ഗോഡ് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്.
കൊലപാതകം നടന്ന പ്രദേശത്ത് നിന്നും അടുത്തുള്ള തെങ്ങിന് തോപ്പില്‍ നിന്നുമാണ് വടിവാള്‍ കണ്ടെത്തിയത് . ആളൊഴിഞ്ഞ മറ്റൊരു പറമ്പില്‍ നിന്ന് രണ്ടു വാളുകള്‍ കൂടി കണ്ടെടുത്തു. അതിനിടെ പ്രതികളില്‍ ഒരാള്‍ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിനു ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികള്‍ ആളൊഴിഞ്ഞ തോട്ടത്തില്‍ വസ്ത്രങ്ങള്‍ കത്തിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്.
ഞായറാഴ്ച രാത്രി 7.40നാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം വെട്ടിക്കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: