ഗോലഘട്ട്: ആസാമില്‍ ഗോലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മരിച്ചവരില്‍ 11 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. 57 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം പേര് മദ്യം കുടിച്ചിരുന്നുവെന്നാണ് വിവരം.
നാല് പേര് വ്യാഴാഴ്ച രാത്രി മരിച്ചു. തുടര്‍ന്ന് അടുത്ത 12 മണിക്കൂറിനുള്ളില്‍ എട്ട് പേര്‍കൂടി മരണമടഞ്ഞു. ഒരാളില്‍നിന്നു വാങ്ങിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എഡിഎം ഉത്തരവിട്ടു.
വ്യാജമദ്യം കഴിച്ച 27 പേരെ ജോര്‍ഹാറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യം കഴിച്ച പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. സല്മിറ ടീ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: