ന്യൂദല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി നിയമിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇടക്കാല ഭരണസമിതി അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ലോകകപ്പില്‍ ജൂണ്‍ 16ന് പാക്കിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യം ഉയരുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല്് എ്ന്നാല്‍ ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു.
സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. ജൂണ്‍ 16ന് പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ആശങ്ക ഐസിസിയെ അറിയിച്ചിട്ടുണ്ട്. ലോകകപ്പിനിടെ കളിക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിനോദ് റായ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ പുറത്താക്കുന്നതിന് ഇടക്കാല ഭരണസമിതിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും ഐസിസിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പക്ഷെ ഈ നീക്കം ഫലം കാണുമെന്ന് ഉറപ്പില്ല. നിലവിലെ ഐസിസി ഭരണഘടന പ്രകാരം ഒരംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടാന്‍ മറ്റൊരംഗത്തിന് അവകാശമില്ല.
ഇന്ത്യ പാക്കിസ്ഥാനുമായുളള ലോകകപ്പ് മത്സരം ഉപേക്ഷിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍സിങ്ങും ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ മത്സരം ഉപേക്ഷിക്കരുതെന്നാണ് മുന്‍ നായകന് സുനില്‍ ഗാവസ്ക്കറുടെ അഭിപ്രായം. പാക്കിസ്ഥാനെ കളിച്ചു തോല്‍പ്പിക്കുകയാണ് വേണ്ടതെന്ന് ഗാവസ്ക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: