ആലപ്പുഴ: സ്വകാര്യ കമ്പനിയുടെ അനധികൃത ഭൂമി തിരിച്ചെടുക്കാന്‍ നടപടിയില്ല. ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് പുറത്തിറക്കണമെന്ന താലൂക്ക് ലാന്‍ഡ്ബോര്‍ഡ് തീരുമാനം അട്ടിമറിച്ചു. നിയമം ലംഘിച്ച് ശശിധരന് കര്‍ത്തയുടെ കമ്പനിയായ കെആര്‍ഇഎംഎല്‍ കൈവശം വെച്ചിരിക്കുന്നത് 45 ഏക്കര്‍ ഭൂമിയാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമിയാണിത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്നാണ് കമ്പനിയുടെ നിലപാട്. ആറാട്ടുപുഴ ഭാഗത്ത് ശശിധരന് കര്‍ത്തയുടെ കമ്പനി ഏക്കറുകണക്കിന് ഭൂമിയാണ് വാങ്ങി കൂട്ടിയത്. അധികം വൈകാതെ ഭൂമി അനധികൃതമാണെന്നും ഭൂപരിധി ലംഘിച്ചിട്ടുണ്ടെന്നും കാണിച്ച് പരാതികളെത്തി.
പ്രദേശം ഉള്‍പ്പെടുന്ന കാര്‍ത്തികപ്പള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പരാതികളില്‍ കേസെടുത്ത് നടപടികള്‍ തുടങ്ങി. ഒടുവില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി മാത്രം കൈവശം വെക്കാന്‍ അധികാരമുള്ള കമ്ബനിയുടെ കയ്യില്‍ 45 ഏക്കര്‍ ഭൂമി ഉള്ളത് അനധികൃതമാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. കേരളാ ഭൂപരിഷ്കരണ നിയമമനുസരിച്ച് ഈ ഭൂമി പിടിച്ചെടുക്കാനുള്ള നടപടിക്ക് ശുപാര്‍ശ വന്നു. തുടര്‍ന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഹിയറിംഗ് നടത്തി അധികമുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനവുമെടുത്തു.
കേസില്‍ അവസാന ഹിയറിംഗ് നടന്ന 2018 ഏപ്രില്‍ മാസം മുപ്പതിന് അന്നത്തെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ആലപ്പുഴ എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറുമായിരുന്ന അതുല്‍ സ്വാമിനാഥ് ഹിയറിംഗ് തീരുമാനപ്രകാരം കരട് ഉത്തരവ് തയ്യാറാക്കണമെന്ന് ഫയലില്‍ കുറിച്ചു. തിരിച്ചുപിടിക്കുമ്ബോള് ഏത് ഭൂമിയാണ് ഒഴിവാക്കേണ്ടത് എന്ന് കാണിക്കാന്‍ കമ്ബനിക്ക് നോട്ടീസ് നല്‍കണമെന്നും ഫയലിലുണ്ട്. ഈ തീരുമാനമെടുത്ത് നാലാമത്തെ ദിവസം അതുലിനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചുമതലയിലേക്ക് മാറ്റി. പിന്നീട് ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: