ന്യൂദല്‍ഹി: പാക്കിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പുല്‍വാമ ഭീകരാക്രമണത്തിന് കാരണക്കാരായ പാക്കിസ്ഥാനെതിരെ പോരാടാന്‍ നയതന്ത്രസാധ്യതകളുള്‍പ്പെടെ എല്ലാം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ഒരാഴ്ച്ച മാത്രം നീണ്ടുനില്‍ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും കടുത്ത ഭാഷയില്‍ ജെയ്റ്റ്ലി പറഞ്ഞു. ദല്‍ഹിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഉത്തരവാദികള്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടും പാക്കിസ്ഥാന് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കുവാനാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആവശ്യപ്പെട്ടത്. ആരോപണം വ്യാജമാണെങ്കില്‍ മാത്രമാണ് തെളിവ് വേണ്ടി വരുന്നത്. സ്വന്തം രാജ്യത്ത് തന്നെയാണ് കുറ്റവാളികളുള്ളത്. ആക്രമണം നടത്തിയത് അവരാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാക്കിസ്ഥാന് ഒരു കടുവയെ ഇറക്കിവിട്ടു. എന്നാല്‍ കടുവയ്ക്ക് ഒരിക്കലും സ്വന്തം മല്‍സരിക്കാനാവില്ല. ഇത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യുദ്ധമല്ല. പല സഖ്യങ്ങളുമുണ്ടാവും. ഒരു സ്ഥാപനത്തേക്കാള്‍ രാജ്യമാണ് പ്രധാനം. എങ്കിലും നിര്‍ണായക വിജയം നമുക്ക് നേടണമെന്നും ജെയ്റ്റ്ലി പറഞ്ഞു.
പുല്‍വാമ ആക്രമണത്തിനു ശേഷം നടന്ന മന്ത്രിതല സുരക്ഷാ സമിതിയുടെ യോഗത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ മുന്നറിയിപ്പ്. നാല്‍പ്പത് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: