ഖാര്‍തൂം : സുഡാനില്‍ ഒരുവര്‍ഷത്തെ അടിയന്തരാവസ്ഥയ്ക്ക് പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധം കനത്തതോടെയാണ് ഒരു വര്‍ഷത്തേയ്ക്ക് അടിയന്തരാവസ്ഥയ്ക്ക് പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ ഭക്ഷ്യ സാധാനങ്ങളുടെ വില കുത്തനെ ഉയരുകയും ഇന്ധനക്ഷാമം രൂക്ഷമായതോടെ സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി. തെരുവുകളിലും മറ്റു പ്രതിഷേധ പ്രകടനങ്ങളും അതിരു കടക്കാന്‍ തുടങ്ങിയതോടെയാണ് പ്രസിഡന്റിന്റെ ഈ നടപടി.
വെള്ളിയാഴ്ച ടിവിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം തന്ന അടുത്ത തവണകൂടി പ്രസിഡന്റായി നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ ഉമര്‍ അല്‍ ബഷീര്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് സുഡാന് നാഷണല്‍ സെക്യൂരിട്ടി ഇന്റലിജെന്‍സ് സര്‍വീസ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: