ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം സംബന്ധിച്ച് അറുമുഖ സ്വാമി കമ്മീഷണന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് മദ്രാസ് ഹൈക്കോടതി. കമ്മീഷന് പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അപ്പോളോ ആശുപത്രി നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശം.
ജയലളിതയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ ആശുപത്രിയുടെ പേരിന് കളങ്കം ഉണ്ടാക്കിയെന്നും കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും അപ്പോളോ ആശുപത്രിയുമായുള്ള ഒത്തുകളിയുണ്ടെന്ന് അറുമുഖം കമ്മീഷന് നേരത്തെ ആരോപിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: