പൂനെ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന്റെ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കട്ടേയെന്ന് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ദേവ്. ഇക്കാര്യത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് നിലപാടിനൊപ്പം രാജ്യം നില്ക്കും. രാജ്യത്തിന്റെ താല്‍പ്പര്യമാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും വേണ്ട നടപടികള്‍ കൃത്യമായി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ പറഞ്ഞു.
സുനില്‍ ഗാവസ്കറും ഹര്ഭജന് സിങും പോലുള്ള മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കപിലിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: