കോട്ടയം: ഭരണത്തിന്റെ തണലില്‍ സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയവും രാഷ്ട്രവിരുദ്ധ പ്രസ്താവനകളും അവസാനിപ്പിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അക്രമരാഷ്ട്രീയവും ഭീകരവാദവും വര്‍ദ്ധിച്ചു.
കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വഹിച്ച ധീരജവാന്മാര്ക്ക് യോഗം സ്മരണാജ്ഞലി അര്‍പ്പിച്ചു. സംസ്ഥാന പ്രസിഡന്റ് നിഷാ സോമന് അദ്ധ്യക്ഷയായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ്, സംയോജകന്മാരായ എ. ശ്രീധരന്, പുത്തൂര്‍ തുളസി, സെക്രട്ടറിമാരായ ഷീജ ബിജു, അനിത, ഖജാന്‍ജി സത്യഭാമ, പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: