ആലപ്പുഴ: എന്‍എസ്എസിനെ അധിക്ഷേപിച്ചും, നേരിടുമെന്ന് ഭീഷണിപ്പെടുത്തിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പണ്ടുള്ള തമ്പ്രാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിന്റേത്. മാടമ്പിത്തരം കൈയില്‍ വച്ചാല്‍ മതിയെന്നും അവരുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍എസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ, പിന്നാലെ നടക്കേണ്ട ഗതികേടോ സിപിഎമ്മിനില്ല. സവര്‍ണ മേധാവികളുടെ നിലപാടാണ് എന്‍എസ്എസിന്. ഇവരുടെ രാഷ്ട്രീയ നിലപാട് ശരിയല്ല. എന്‍എസ്എസ് മുന്‍കാലത്തും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിലപാടുകള്‍. ഇത്തരം ശബ്ദത്തെയൊന്നും സിപിഎം അംഗീകരിക്കുന്നില്ല.
മുന്‍പും എന്‍എസ്എസ് പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ആ വെല്ലുവിളി നേരിട്ടിട്ടുമുണ്ട്. അവര്‍ ഉള്‍പ്പെടുന്ന മുന്നണിയെ തോല്‍പ്പിച്ചാണ് 1986ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത്. ഇത്തരം ഇടപെടലുകള്‍ മുമ്പും അവര്‍ നടത്തിയിട്ടുണ്ട്. അതിനെ നേരിടാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഇനി എന്‍എസ്എസുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില മാധ്യമ ഉടമസ്ഥര്‍ ഇപ്പോള്‍ യുഡിഎഫുകാരായാണ് പ്രവര്‍ത്തിക്കുന്നത്. പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊന്ന കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ സിബിഐയെ ഏല്‍പ്പിക്കാന്‍ കഴിയില്ല. എല്ലാ കേസുകളും തുടക്കത്തില്‍ തന്നെ സിബിഐയെ ഏല്‍പ്പിച്ചാല്‍ കേരളാ പോലീസിന് വിലയില്ലാതാകുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: