കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടകൊലപാതകം നടന്ന പ്രദേശത്ത് അക്രമണത്തിനിരയായ വീടുകളും മറ്റും സന്ദര്‍ശിക്കാനെത്തിയ സിപിഎം സംഘത്തിന് നേരിടേണ്ടി വന്നത് വന്‍ സ്ത്രീരോഷം. പി. കരുണാകരന് എംപി, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള സംഘത്തിനു നേര്‍ക്കാണ് സ്ത്രീകള്‍ പ്രതിഷേധവുമായി പാഞ്ഞടുത്തത്. കൊല്ലാനാണെങ്കില്‍ ഇനിയും മക്കളിവിടെ ബാക്കിയുണ്ട്, കുഴിമാടം കൂടി തോാണ്ടാനാണോ വന്നതെന്ന് വ്യക്തമാക്കണം തുടങ്ങി അതി രോഷത്തോടെ അവര്‍ പാഞ്ഞടുക്കുകയായിരുന്നു.
പ്രതിഷേധക്കാരെ വന്‍ പോലീസ് സംഘത്തെ ഉപയോഗിച്ച് പിടിച്ച് മാറ്റിയ ശേഷമാണ് സംഘം സന്ദര്‍ശനം നടത്തിയത്. കടുത്ത രോഷത്തിന് മുന്നില്‍ അടിപതറിയ സംഘത്തിന് സന്ദര്‍ശനം നടത്തിയെന്ന് വരുത്തി തീര്‍ത്ത് വളരെ പെട്ടെന്ന് കല്യോട്ട് നിന്ന് ഓടിരക്ഷപ്പെടെണ്ടിവന്നു.
സ്ഥലം എംപി എന്നനിലയില്‍ കരുണാകരന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതാണ് സ്ത്രീകളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന് കൃഷ്ണന് അടിയുറച്ച സിപിഎം അനുഭാവികൂടിയാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അറിയാതെ പീതാംബരന് ഇത് ചെയ്യില്ലെന്ന് അമ്മമാര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: