ലാഹോര്‍ : ജെയ്ഷ ഇ മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തെന്ന വിധത്തില്‍ പുറത്തു വന്ന വാര്‍ത്ത പാക്കിസ്ഥാന് തള്ളി. ജെയ്ഷ ആസ്ഥാനത്തിന്റേതല്ലെന്നും പാക് പഞ്ചാബിലെ ബഹവല്പിലെ മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തത്. ഭീകര സംഘടനയുമായി ഇതിന് ബന്ധമില്ലെന്നും പാക്കിസ്ഥാന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഫവദ് ചൗധരി അറിയിച്ചു.
പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനുശേഷമായിരുന്നു മദ്രസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തീരുമാനം. അതേസമയം ജെയ്ഷ ഇ മുഹമ്മദിന്റെ ആസ്ഥാനമാണെന്നത് വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഇന്ത്യയാണെന്നും ചൗധരി കുറ്റപ്പെടുത്തി.
മദ്രസയില്‍ 600 കുട്ടികളും 70 അധ്യാപകരും ഉണ്ട്. പഞ്ചാബ് പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കാനാണ് നിയന്ത്രണം ഏറ്റെടുത്തതെന്നും പാക്കിസ്ഥാന് അറിയിച്ചു. ജെയ്ഷയുടെ ആസ്ഥാനമായി കരുതപ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലെ മതപഠനകേന്ദ്രം പാക്കിസ്ഥാന് ഏറ്റെടുത്തെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നത്. മത പഠനകേന്ദ്രത്തിന്റെ ഭരണച്ചുമതല അഡ്മിനിസ്ട്രേറ്റര്‍ക്കു നല്‍കിയെന്നും ക്യാമ്പസ്സിലെ സുരക്ഷാ ചുമതല പാക്കിസ്ഥാന് പഞ്ചാബ് പോലീസിനെ ഏര്പ്പിച്ചെന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നത്.
പുല്‍വാമ ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകര സംഘടനായാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുമ്പോഴാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: