ബെംഗളൂരു: വ്യോമസേനയുടെ യുദ്ധവിമാനമായ തേജസില്‍ സഹപൈലറ്റായി പറന്ന് ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം പി.വി. സിന്ധു. ബെംഗളുരുവിലെ യെലഹങ്ക വ്യോമതാവത്തില് നടക്കുന്ന എയ്റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന്റെ ഭാഗമായാണ് സിന്ധു രണ്ട് സീറ്റുള്ള തേജസ് ട്രെയിനര്‍ വിമാനത്തില്‍ സഹപൈലറ്റായത്. എയ്റോ ഇന്ത്യയിലെ വനിതാ ദിനത്തിന്റെ ഭാഗമായാണ് സിന്ധുവിന് തേജസില്‍ പറക്കാന്‍ അവസരം ലഭിച്ചത്.
തദ്ദേശ നിര്‍മ്മിത ലഘു പോര്‍വിമാനമായ തോജസില് സഹപൈലാറ്റാകുന്ന ആദ്യ വനിതയെന്ന നേട്ടം ഇന്നലത്തെ പറക്കലിലൂടെ സിന്ധു സ്വന്തമായി. തേജസിന്റെ സഹപൈലറ്റാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും സിന്ധുവാണ്. മുഖ്യ പൈലറ്റായ സിദ്ധാര്‍ത്ഥ് സിങ്ങിനൊപ്പമായിരുന്നു സിന്ധുവിന്റെ പറക്കല്‍.
ശനിയാഴ്ച ഉച്ചയ്ക്ക് 2.10നാണ് തേജസില്‍ സിന്ധുവിന്റെ പറക്കല്‍ തുടങ്ങിയത്. തേജസ് ശരിക്കും ഒരു ഹീറോയാണെന്നാണ് പറക്കലിന് ശേഷം സിന്ധുവിന്റെ പ്രതികരണം. സിന്ധുവുമായി പോര്‍വിമാനം പറന്നുയര്‍ന്നതിനു പിന്നാലെയാണ് പ്രദര്‍ശന വേദിക്ക് സമീപത്തെ കാര്പാര്ക്കിങ്ങില് തിപിടിച്ച് 300 കാറുകള്‍ കത്തി നശിച്ചത്. പാര്‍ക്കിങ് ഏരിയയിലെ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: