റാഞ്ചി: ഝാര്‍ഖണ്ഡില്‍ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ഗുംലയില്‍ മാവോയിസ്റ്റ് ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഇവിടെ നിന്നും രണ്ട് എ കെ 47 തോക്കുകളടക്കം അഞ്ച് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
സിആര്‍പിഎഫിന്റെ 209 കോബ്ര ബറ്റാലിയനാണ് തെരച്ചില്‍ നടത്തിയത്. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: