ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്റെ വീടിന് തീവെച്ചു. കഴിഞ്ഞ ദിവസം പെര്‍മനന്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ വീട് അഗ്നിക്കിരയാക്കിയത്.
സംഭവ സമയം മെയ്ന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ജില്ലാ കമ്മീഷണറുടെ വസതിയും ഇതോടൊപ്പം പ്രതിഷേധക്കാര്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ ഒരു പോലീസുകാരന് പിരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറ്റാനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
ഇറ്റാനഗറിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ 50 കാറുകള്‍ കത്തിക്കുകയും നൂറിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇറ്റാനഗറിലെ അഞ്ച് തിയേറ്ററുകള്‍ കത്തിച്ചു. ചലച്ചിത്ര മേളയ്ക്കായി നാഗാലാന്‍ഡില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിനു നേരേയും ആക്രമണം ഉണ്ടായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കുകയും സംഗിത ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: