റോം: കത്തോലിക്കാ സഭാ നേതൃത്വം നടത്തിയ ബാലപീഡനങ്ങള്ക്കെതിരെയുള്ള തെളിവുകള്‍ സഭ തന്നെ ഇല്ലാതാക്കിയെന്ന് മുതിര്‍ന്ന ജര്‍മന്‍ കര്‍ദിനാളിന്റെ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 190 ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
നീതി ലഭിക്കാനുള്ള ഇരകളുടെ അവകാശങ്ങളെ സഭ ചവിട്ടിയരച്ചു. ഉന്നതര്‍ ചെയ്ത ക്രൂരമായ ചെയ്തികള്‍ തെളിയിക്കുന്ന രേഖകള്‍ നശിപ്പിച്ച് ഇരകളെ നിശബ്ദരാക്കാനും സഭ ശ്രമിച്ചുവെന്നും മാര്‍ക്സ് പറഞ്ഞു. മാര്‍പ്പാപ്പയുടെ ഒമ്പത് ഉപദേശകരില്‍ ഒരാളായ കര്‍ദിനാള്‍ മാര്‍ക്സ,് വെള്ളിയാഴ്ച ഇരകളെ സന്ദര്‍ശിച്ചിരുന്നു.
സഭയിലെ കന്യാസ്ത്രീകളും യുവാക്കളും ലൈംഗിക അടിമത്വം ഉള്‍പ്പെടെ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നെന്ന് മാര്‍പ്പാപ്പ അടുത്തിടെ തുറന്ന് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഭാ നേതൃത്വം ആഗോള സമ്മേളനം വിളിച്ചു ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: