ന്യൂദല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട കേസിലെ വാദം ഇന്ന് സുപ്രീംകോടതിയില്‍ ആരംഭിക്കും. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകകള്‍ വില്‍ക്കാനാകൂ എന്ന് നിഷ്കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി.
നൂറ് ബറ്റാലിയന് അര്‍ദ്ധ സൈനികരെയാണ് കശ്മീരില്‍ അധിക സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ വിഘടനവാദികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് സുരക്ഷാ സേനകള്‍ നിരവധി വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: