തിരുവനന്തപുരം: അപേക്ഷിച്ച് ഒരാഴ്ചയക്കകം സര്‍ക്കാര്‍ പദ്ധതിയുടെ ഗുണം ജനത്തിന് നേരിട്ട് നല്കി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ചരിത്രം സൃഷ്ടിച്ചു. കേരളം ഉള്‍പ്പെടെ അപേക്ഷ നല്‍കിയവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തി.
കേരളത്തില്‍ മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇന്നലെ തന്നെ പണം കിട്ടി. ‘പി എം- കിസാന്‍ പദ്ധതിയിന്‍ കീഴില്‍ 2000 രൂപയുടെ ആദ്യത്തെ സമ്മാന്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഓരോ നാലു മാസത്തിലും ലഭിക്കുന്ന ഈ തുക നിങ്ങളുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ആശംസകളൊടെ നരേന്ദ്ര മോദി’ എന്ന സേന്ദശം കര്‍ഷകരുടെ മൊബൈല്‍ നമ്പരിലേക്ക് എത്തി.
ലഭ്യമായ അപേക്ഷകളില്‍ കേരളത്തില്‍ 2.61 ലക്ഷം പേര് പദ്ധതിക്ക് അര്ഹരായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 26.15 കോടി രൂപ വിതരണം ചെയ്യാനാണ് അനുമതിയായത്. പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസ സഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കാതിരിക്കുമ്പോളാണ് തുടക്കദിനത്തില്‍ തന്നെ ഗുണഭോക്താവിന് പണം നേരിട്ടു നല്കാന് കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കഴിഞ്ഞത്.
കഴിഞ്ഞ ബജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ നിധി എന്ന പേരില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഔദ്യോഗിക തുടക്കം ഇന്നലെയായിരുന്നു. ഒരു കോടിയിലധികം കര്‍ഷകര്‍ക്ക് ആദ്യ ദിനം തന്നെ പദ്ധതിയുടെ പ്രയോജനം കിട്ടി. മൂന്ന് ഗഡുക്കളായി വര്‍ഷം 6000 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തുക. 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയകാരണങ്ങളാല്‍ പദ്ധതി നീട്ടിക്കൊണ്ട് പോകാന്‍ കേരളം ശ്രമിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ഈ മാസം ഏഴു മുതല്‍ സമയം നല്‍കിയിട്ടും 16നാണ് ഗുണഭോക്തൃ പട്ടിക തയാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എങ്കിലും ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍നിന്ന് 12 ലക്ഷം അപേക്ഷകളുണ്ട്.
അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും മാര്‍ച്ച് 31 നകം ആദ്യ ഗഡുവായ 2000 രൂപ നേരിട്ടു ലഭിക്കും. ആദ്യ ഗഡു ലഭിക്കുന്നതിന് മാര്‍ച്ച് 31 വരെ കൃഷിഭവനുകളില്‍ അപേക്ഷയും സമര്‍പ്പിക്കാം. ഒരു വര്‍ഷം നല്കുന്ന 6,000 രൂപ മൂന്നു ഗഡുക്കളായാണു വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് പദ്ധതിയില്‍ എപ്പോള്‍ വേണമെങ്കിലും പങ്കാളി
യാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: