കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാജഡ്ജിയെ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സിബിഐ കോടതിയിലെ ഹണി വര്‍ഗീസിനാണ് ചുമതല. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്.
നടിയുടെ ആവശ്യത്തെ ദിലീപ് കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ് വിചാരണ വൈകിക്കുന്നതിനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. 9 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്.
അതേസമയം കേസില്‍ വിചാരണ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്നാണ് ആവശ്യം. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനാണ് ദിലീപിന്റെ അപേക്ഷ. നടിക്ക് എന്തിനു പ്രത്യേക പരിഗണന നല്‍കണം എന്നും ദിലീപ് ചോദിച്ചു.
നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ചോദിച്ചെന്ന് വിശദമായ ഹൈക്കോടാതി അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും ദിലീപിനെ അറിയിച്ചു. വനിതാ ജഡ്ജി വേണമെന്നും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു നടിയുടെ ഹര്‍ജി. ഇതിനെ എതിര്‍ത്താണ് ദിലീപിന്റെ നീക്കം. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: