തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി കേരള സര്‍ക്കാരിന്റെ പദ്ധതിയാണെന്ന തരത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ വ്യാജപ്രചാരണം നടത്തിയത് രാഷ്ട്രീയ അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. കേന്ദ്ര പദ്ധതി തങ്ങളുടേതാണന്ന തരത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങളോടു കൂടിയ പ്രചാരണത്തിനെപറ്റി മുഖ്യമന്ത്രിക്ക് എന്തു പറയാനുണ്ടെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് കുമാര്‍ ചോദിച്ചു.
അപേക്ഷ നല്കിയാല് മൂന്ന് ദിവസത്തിനകം സഹായം കിട്ടുന്ന പദ്ധതിയില്‍ ഇതുവരെ 2.6 ലക്ഷം കര്‍ഷകര്‍ കേരളത്തില്‍ നിന്ന് ഗുണഭോക്താക്കളായിട്ടുണ്ട്. ഗോരഖ്പൂരില്‍ നടന്ന പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണമാണ് തിരുവനന്തപുരത്ത് നടന്നത്. ഈ പരിപാടിയിലാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംബന്ധിച്ചത്. എന്നാല്‍ ഇതേ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി കോട്ടയം ജില്ലയില്‍ നടത്തിയത് അപഹാസ്യവും, രാഷ്ട്രീയ അല്പത്തരവുമാണ്.
ഒരു സാമുദായിക സംഘടന എന്ന നിലയില്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കാന്‍ എന്‍എസ്എസിന് സ്വാതന്ത്ര്യമുണ്ട്. ശബരിമല വിഷയത്തില്‍ തുടക്കം മുതലെ എന്‍എസ്എസ് വിശ്വാസികള്‍ക്ക് ഒപ്പമാണ്. അതൊരു നിലപാടായി കണ്ട് കുലീനമായി പ്രതികരിക്കുന്നതിന് പകരം എന്‍എസ്എസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് എതിരാണെന്ന് വരുത്തി തീര്‍ത്ത് പിറകെ നടന്ന് പുലഭ്യം പറയുന്ന രീതിയാണ് സിപിഎം പിന്തുടരുന്നതെന്നും എം.എസ്.കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: