മാഡ്രിഡ്: വാര് (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) സമ്മാനിച്ച വിവാദ പെനാല്‍റ്റി മുതലാക്കി ഗാരേത്ത് ബെയ്ല് റയല്‍ മാഡ്രിഡിനെ വിജയത്തിലേക്ക് ഉയര്‍ത്തിവിട്ടു. ലാലിഗയില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ലവന്റയെ പരാജയപ്പെടുത്തി.
തുടക്കം മുതല്‍ സമ്മര്‍ദത്തില്‍ കളിച്ച റയല്‍ മാഡ്രിഡിന് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ കരീം ബെന്‍സേമ ലീഡ് നേടിക്കൊടുത്തു. സ്പോട്ട് കിക്കിലൂടെയാണ് ബെന്‍സേമ ഗോള്‍ നേടിയത്്. ലവന്റെ താരം ബാര്‍ഡിയുടെ കൈയില്‍ പന്ത് കൊണ്ടതിനാണ് റഫറി, വാറിന്റെ സഹായത്താല്‍ പെനാല്‍റ്റി വിധിച്ചത്.
ഈ സീസസണിന്റെ തുടക്കത്തില്‍ റയലിനെ 2-1 ന് അട്ടിമറിച്ച ലവന്റെ രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടി. റോജര്‍ മാര്‍ട്ടിയാണ് ഗോളടിച്ചത്. കളിയവസാനിക്കാന്‍ പന്ത്രണ്ട് മിനിറ്റുള്ളപ്പോള്‍ വിവാദ പെനാല്‍റ്റി ഗോളാക്കി ബെയ്ല് റയലിന് വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ റയല്‍ 24 മത്സരങ്ങളില്‍ 45 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബാഴ്സലോണയാണ് മുന്നില്‍ . അവര്‍ക്ക് 25 മത്സരങ്ങളില്‍ 57 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: