മുംബൈ: സ്്മൃതി മന്ദാനയുടെ നിര്‍ണായക ഇന്നിങ്ങ്സും ഫാസ്റ്റ്് ബൗളര്‍മാരുടെ മികവും ഇന്ത്യന്‍ വനിതകള്ക്ക്് പരമ്പര വിജയം സമ്മാനിച്ചു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലീഷ് വനിതകളെ ഏഴു വിക്കറ്റിന് കീഴടക്കിയതോടെ ഇന്ത്യക്ക് മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ അപരാജിത (2-0) ലീഡായി.
161 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ മന്ദാനയുടെ അര്‍ധ സെഞ്ചുറിയില്‍ അനായാസം വിജയം പിടിച്ചു. 41.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 162 റണ്‍സ് നേടി.
മന്ദാന 74 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 63 റണ്‍സ് കുറിച്ചു. ഓപ്പണര്‍ ജമീമ റോഡ്രിഗ്സിനെ പുജ്യത്തിന് നഷ്ടമായെങ്കിലും മന്ദാനയും റാവുത്തും പൊരുതിനിന്ന് ഇന്ത്യയെ വിജയട്രാക്കിലാക്കി.രണ്ടാം വിക്കറ്റില്‍ ഇവര്‍ 73 റണ്‍സ് വാരിക്കൂട്ടി. റാവുത്ത് 65 പന്തില്‍ 32 റണ്‍സ് കുറിച്ചു.
വിജയത്തിന് 22 റണ്‍സ് അകലെവച്ച് മന്ദാന പുറത്തായി. ക്യാപ്റ്റന്‍ മിതാലി രാജും (47 ) ദീപ്തി ശര്‍മയും (6) പുറത്താകാതെ നിന്ന് ടീമിന് വിജയം സമ്മാനിച്ചു.
നേരത്തെ ഇന്ത്യന്‍ പേസര്‍മാരായ ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ഡ്യയും തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ മുന്‍നിര തകര്‍ന്നു. എമി ജോണ്‍സ് (3), സാറാ ടെയ്ലര് (1), ഹീത്തര്‍ നൈറ്റ് (2) എന്നിവര്‍ അനായാസം പുറത്തായി. നതാലി സ്കീവര്‍ പൊരുതിനിന്നതോടെയാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 161 റണ്‍സിലെത്തിയത്. സ്കീവര്‍ 85 റണ്‍സുമായാണ് മടങ്ങിയത്. ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ഡ്യയും നാലു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഏകദിനത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.അവസാന മത്സരം വാങ്കഡേ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: