ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ 28 വരെ വാദം നടക്കും. വകുപ്പ് റദ്ദാക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
പാര്‍ലമെന്റ് പാസ്സാക്കാതെയാണ് വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചര്ത്തതെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 2014ലാണ് സന്നദ്ധ സംഘടനയായ ‘വി ദ സിറ്റിസണ്‍’ സുപ്രീംകോടതിയെ സമീപിച്ചത്. പ്രത്യേക പദവി സ്ത്രീ വിരുദ്ധമാണെന്ന് വിശദീകരിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രണ്ട് കശ്മീരി യുവതികളും ഹര്‍ജി നല്കി.
വിഷയം വൈകാരികമാണെന്നും വിശദമായ ചര്‍ച്ച ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 1954ലാണ് പ്രത്യേക ഉത്തരവിലൂടെ 35 എ വകുപ്പ് എഴുതിച്ചേര്‍ത്തത്. ഇതുപ്രകാരം മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങുന്നതിന് അധികാരമില്ല.
സംസ്ഥാനത്തിന് പുറത്തുള്ളയാളെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം നഷ്ടപ്പെടും. തദ്ദേശവാസികളെ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. രാജ്യത്തെവിടെയും വസ്തു വാങ്ങുന്നതിന് ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും ഇത് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചതിന് പിന്നാലെ കശ്മീരില്‍ വിഘടനവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി ദിവസത്തെ ബന്ദ് നടന്നു. അക്രമങ്ങള്‍ അരങ്ങേറി. ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. തീവ്രസംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെയും വിഘടനവാദ സംഘടനകളുടെയും നേതാക്കളെ അറസ്റ്റ് ചെയ്തു. നൂറ് കമ്പനി സേനയെ കശ്മീരിലേക്ക് അയച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായാല്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: