ന്യൂദല്‍ഹി: പാക്ക് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും ഇന്ത്യന്‍ വ്യോമസേന അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പഞ്ചാബിലേയും ഹിമാചല്‍പ്രദേശിലെയും അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യോമസേന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കരസേനയും പട്രോളിങ് ശക്തമാക്കി.
അതിനിടെ, പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിട്ടു, പാക്കിസ്ഥാന് കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നിയന്തണരേഖയില് നിന്ന് നാല് മൈല്‍ അകലെ മുസാഫറാബാദ് സെക്ടറിലെ ചിത്രങ്ങളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: