കാസര്‍ഗോഡ് : മീപ്പുഗിരി സാബിത്ത് വധക്കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വിധി പറയേണ്ടതായിരുന്നു.
2013 ജൂലൈ ഏഴിന് രാവിലെ 11.30ന് നുള്ളിപ്പാടി ജെപി കോളനിക്ക് സമീപത്തായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് സാബിത്തിനെ(18) ഏഴംഗ സംഘം കുത്തി കൊല്ലുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റഹീസിനും(23) ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ സമീപവാസികളായ മുന്ന എന്നി വിളിപ്പേരുള്ള അക്ഷയ്(21), കെ.എന്‍. വൈശാഖ് (22) സച്ചിന് കുമാര്‍(22), ബി.കെ. പവന് കുമാര്‍(30), ധനഞ്ജയന്(28), ആര്. വിജേഷ്(23), ജെപി കോളനി നിവാസിയായ 17 കാരന് എന്നിവരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.
അന്നത്തെ ഡിവൈഎസ്പി മോഹന ചന്ദ്രന് നായര്‍, സിഐ സുനില്‍ കുമാര്‍, എസ്ഐ ഉത്തംദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: