ഇസ്ലാമബാദ് : പുല്‍വാമ ഭീകരാക്രമണത്തെ ഇന്ത്യ തിരിച്ചടിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അടിയന്തിര യോഗം വിളിച്ചു. പുല്‍വാമയില്‍ സിആര്‍പിഎഫ് ജാവാന്മാരുടെ വീരചരമത്തിന് കാരണക്കാരായ ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ ഭീകര സംഘടനകളുടെ മൂന്ന് കേന്ദ്രങ്ങള്‍ക്കു നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഇതില്‍ മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് പാക് വിദേശകാര്യമന്ത്രി അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്.
മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായാണ് യോഗം. അതിനുശേഷം പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായും ഖുറേഷി ചര്‍ച്ച നടത്തും. എന്ത് ആക്രമണം ഉണ്ടായാലും പാക്കിസ്ഥാന് സജ്ജമാണ്, തിരിച്ചടിക്കും ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുറേഷി അറിയിച്ചു.
അതേസമയം ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ നാശ നഷ്ടങ്ങളോ ആളപായങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താല്‍ അതിര്‍ത്തികളിലെ സുരക്ഷ പാക്കിസ്ഥാന് ശക്തമാക്കിയിരുന്നു. കൂടാതെ യുദ്ധസമാനമായി സജ്ജകാരാന് അതിര്‍ത്തികളിലെ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ വ്യോമാക്രമണത്തെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ജെഷ്ഷെയുടെ കമാന്‍ഡറേയും നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ ഏറ്റവും വലിയ ക്യാമ്പ് വ്യോമാക്രമണത്തില്‍ തകര്‍ത്തു. രാജ്യത്തെ ഭീകര ക്യാമ്പുകളെ കുറിച്ച് വിവരം നല്‍കിയിട്ടും ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ പക്കിസ്ഥാന് തയ്യാറായിരുന്നില്ല. അതിനാല്‍ ആക്രമണം അനിവാര്യം ആയിരുന്നെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കേ മൂന്ന് മിന്നലാക്രമണങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: