അഹമ്മദാബാദ്: ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പുലര്‍ച്ചെ ആറരയോടെയാണ് ഗുജറാത്തിലെ കുച്ഛ് അതിര്‍ത്തിയില്‍ ഡ്രോണ്‍ പറന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പു
നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ പുലര്‍ച്ചെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഡ്രോണ്‍ പറന്നത്. അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഭീഷണിമുഴക്കിയിട്ടുണ്ട്. പാക്കിസ്ഥാന് തിരിച്ചടിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തില്‍ ആളപായമോ, നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്ഥാന് ആവര്‍ത്തിക്കുന്നത്. നയതന്ത്രചരിത്രം വച്ച് സ്വന്തം ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ ഒരിക്കലും പാകിസ്ഥാന് അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: