ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് ബാലക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. വ്യോമസേനയുടെ തിരിച്ചടിയുടെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.
ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡുവിനേയും മോദി സൈനിക ആക്രമണത്തിന്റെ വിവരങ്ങള്‍ മോദി ധരിപ്പിച്ചു. യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മോദി രാജസ്ഥാനിലേക്ക് തിരിച്ചു.
അതേസമയം ബാലകോട്ടിലെ ആക്രമണം സൈനിക നീക്കമല്ലെന്ന് ഇന്ത്യ അറിയിച്ചു. അതിര്‍ത്തിയില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: