ന്യൂദല്‍ഹി : ആയോധ്യ തര്‍ക്കഭൂമി വിഷയത്തില്‍ ഇരു വിഭാഗവുമായി മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബോബ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് മാര്‍ച്ച് അഞ്ചിന് നല്‍കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഗുരവമുള്ള മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ച് ആലോചിക്കണമെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള അവസാന അവസരമാണെന്നും സുപ്രീം കോടതി രാം ജന്മഭൂമി ന്യാസിനോടും, സുന്നി വഖഫ് ബോര്‍ഡിനോടും അറിയിച്ചു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന് അറിയിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നെന്ന് അവകാശപ്പെടുന്ന രേഖകളുടെ പരിഭാഷ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ധവാന് പറഞ്ഞു. ഇതുസംബന്ധിച്ച് പരിശോധനയ്ക്കായി എത്ര ദിവസം വേണമെന്ന് ചോദിച്ച കോടതി സുന്നി വഖഫ് ബോര്‍ഡിനോട് ചോദിച്ചു. പരിഭാഷയ്ക്ക് എട്ടുമുതല്‍ 12 ആഴ്ചവരെ വേണ്ടിവരുമെ്ന് സുന്നി ബോര്‍ഡ് മറുപടി നല്കി.
അതേസമയം സുപ്രീംകോടതി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തിട്ടില്ലെന്നും ഇരു കക്ഷികളേയും ഒന്നിച്ചിരുത്തിക്കൊണ്ടുള്ള ചര്‍ച്ച കോടതിയുടെ പരിഗണനയില്‍ ആണ്. ഇരു കക്ഷികള്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ നീക്കാനാണ് ശ്രമിക്കുന്നതെന്നും ബോബ്ഡെ അറിയിച്ചു.
ഇരു വിഭാഗങ്ങളും തമ്മില്‍ ഇനിയും തര്‍ക്കം നിലനില്‍ക്കുകയാണെങ്കില്‍ വാദം കേള്‍ക്കേണ്ടത് നീട്ടിവെയ്ക്കേണ്ടതായി വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: