ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ ക്ഷോപ്പിയാനില് സൈന്യവും ഭീകരരും ഏറ്റുമുട്ടി. അഞ്ച് സൈനികര്‍ക്ക് നിസാരപരിക്കുകളുണ്ട്.
ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈനികര്‍ വധിച്ചു. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രജൗരിയിലെ സ്കൂളുകള്‍ അടച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വീട് സൈന്യം വളയുകയായിരുന്നു.
പ്രകോപനങ്ങളേതുമില്ലാതെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ ലോക രാജ്യങ്ങളുള്‍പ്പെടെ പല മേഖലയില്‍ നിന്നും പ്രതിഷേധങ്ങളുയരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യും പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ക്യാമ്പുകള്‍ അക്രമിച്ചിരുന്നു.
പ്രത്യാക്രമണത്തിന് ശേഷം സജ്ജരായിരിക്കാന്‍ പാക് സൈന്യത്തിന് പാക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഇന്ത്യയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
പുലര്‍ച്ചെ 12 മണിയോടെ വീണ്ടും നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂര്‍ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് വീണ്ടും പ്രകോപനം സൃഷ്ടിച്ചു.
അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പാക് പ്രകോപനത്തെ തുടര്‍ന്ന് ഷോപ്പിയാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഗ്രാമീണരെ മറയാക്കി പാക് സൈന്യം നടത്തിയ മോട്ടോര്‍, മിസൈല്‍ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: