ന്യൂദല്‍ഹി: 1.40 ലക്ഷം സൈനികരാണ് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്. 610 യുദ്ധവിമാനങ്ങളും 251 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മറ്റാവശ്യങ്ങള്‍ക്കുള്ള 19 വലിയ വിമാനങ്ങളുമാണ് വ്യോമസേനയുടെ ശക്തി. ഇതിന് പുറമേ 430 ഹെലികോപ്റ്ററുകളും 276 പരിശീലന വിമാനങ്ങളും വ്യോമസേനയുടെ പക്കലുണ്ട്.
റഷ്യന്‍ നിര്‍മിത മിഗ് 21ന്റെ അഞ്ച് സ്ക്വാഡ്രണുകളാണ് (ഒരു സ്ക്വാഡ്രണില്‍ 18-24 വിമാനങ്ങള്‍) ഇന്ത്യയുടെ കൈവശമുള്ളത്. മിഗ് 27ന്റെ രണ്ട് സ്ക്വാഡ്രണുകളും മിഗ് 29ന്റെ മൂന്നു സ്ക്വാഡ്രണും വ്യോമസേനയ്ക്കുണ്ട്. ഇന്ത്യന്‍ നാവികസേനയ്ക്ക് മിഗ് 29ന്റെ രണ്ട് സ്ക്വാഡ്രണുകളുണ്ട്.
ഫ്രഞ്ച് യുദ്ധവിമാനമായ മിറാഷ് 2000ന്റെ രണ്ട് സ്ക്വാഡ്രണുകളിലായി 41 യുദ്ധവിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. ഗ്വാളിയോറിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഒന്‍പതാം സ്ക്വാഡ്രണിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പാക് ഭീകര ക്യാമ്പുകള്‍ ആക്രമിക്കാന്‍ മിറാഷ് വിമാനങ്ങള്‍ പറന്നതും ഇതേ ബേസില്‍ നിന്നാണ്.
റഷ്യയുടെ തന്നെ സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ പക്കല്‍ ഏറ്റവും അധികമുള്ളത്. സുഖോയ് വിമാനങ്ങളുടെ പത്ത് സ്ക്വാഡ്രണുകളാണ് നിലവില്‍ വ്യോമസേനയ്ക്കുള്ളത്. ബ്രിട്ടന്റെ ജഗ്വാര്‍ വിമാനങ്ങളുടെ നാല് സ്ക്വാഡ്രണുകളും ഇന്ത്യയുടെ സ്വന്തം തേജസ് വിമാനങ്ങളുടെ അരസ്ക്വാഡ്രണും വ്യോമസേനയ്ക്കുണ്ട്. ഇതിന് പുറമേയാണ് ഇന്ന് ലോകത്തിലെ ഏറ്റവും പ്രഹരശേഷി കൂടിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ രണ്ട് സ്ക്വാഡ്രണുകള്‍ വാങ്ങാനുള്ള തീരുമാനം.
അതിര്‍ത്തികള്‍ കാത്തുരക്ഷിക്കാനായി ഇന്ത്യയുടെ പക്കലുള്ള ആളില്ലാ നിരീക്ഷണ വിമാനങ്ങളുടെ എണ്ണം 325 ആണ്, ഇസ്രയേലിന്റെ നിരീക്ഷണ വിമാനങ്ങളായ ഹാരൂപ് 110 എണ്ണവും ഹേറോണ്‍ 68 എണ്ണവും സേര്‍ച്ചര്‍ 108 എണ്ണവുമാണുള്ളത്. ഇന്നലെ ഹേറോണ്‍ ആളില്ലാ വിമാനങ്ങളാണ് അതിര്‍ത്തിയിലെ ശത്രുവിന്റെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം മിറാഷ് യുദ്ധവിമാനങ്ങള്‍ക്ക് കൈമാറിയത്. ഡിആര്‍ഡിഒ നിര്‍മിച്ച ലക്ഷ്യ വിമാനങ്ങള്‍ 39 എണ്ണവും വ്യോമസേന ഉപയോഗിക്കുന്നു.
അലഹബാദിലെ സെന്‍ട്രല്‍ കമാണ്ട്, ഷില്ലോങിലെ കിഴക്കന്‍ കമാണ്ട്, തിരുവനന്തപുരത്തെ തെക്കന്‍ കമാണ്ട്, ഗാന്ധിനഗറിലെ തെക്ക് പടിഞ്ഞാറന്‍ കമാണ്ട്, ദല്‍ഹിയിലെ വടക്കന്‍ കമാണ്ട് എന്നിങ്ങനെ ഓപ്പറേറ്റിംഗ് കമാണ്ടുകളും ബംഗളൂരുവില്‍ ട്രെയിനിംഗ് കമാണ്ടും നാഗ്പൂരില്‍ മെയിന്റനന്‍സ് കമാണ്ടുമാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ളത്. എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിങാണ് ഇപ്പോഴത്തെ വ്യോമസേനാ മേധാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: